സഹാറയുടെ മ്യൂച്ചല്‍ഫണ്ട് ലൈസന്‍സ് സെബി ക്യാന്‍സല്‍ ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സഹാറ മ്യൂച്ചല്‍ഫണ്ടിന് അനുവദിച്ച ലൈസന്‍സ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ക്യാന്‍സല്‍ ചെയ്തു. നിലവിലുള്ള ബിസിനസ് പുതിയ ഫണ്ട് ഹൗസിലേക്ക് കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും സഹാറ ഗ്രൂപ്പും തമ്മില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിയമയുദ്ധം നടന്നു വരികയാണ്. സഹാറ ഗ്രൂപ്പിന്റെ ഭാഗമായ രണ്ടു കമ്പനികള്‍ നിന്നും അനധികൃതമായി പണം സ്വീകരിച്ചുവെന്നാണ് സെബി ആരോപിക്കുന്നത്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ആയിരകണക്കിന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സെബി നിയമനടപടികള്‍ ആരംഭിച്ചത്.

 
സഹാറയുടെ മ്യൂച്ചല്‍ഫണ്ട് ലൈസന്‍സ് സെബി ക്യാന്‍സല്‍ ചെയ്തു

ഏകദേശം 24000കോടി രൂപയാണ് സഹാറ കമ്പനികള്‍ നിക്ഷേപകര്‍ക്ക് മടക്കി നല്‍കേണ്ടത്. ഇതേ കേസില്‍ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. സഹാറ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവക്കെതിരേയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്.

English summary

Market regulator Sebi cancels Sahara's mutual fund licence

Market regulator Sebi cancels Sahara's mutual fund licence
English summary

Market regulator Sebi cancels Sahara's mutual fund licence

Market regulator Sebi cancels Sahara's mutual fund licence
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X