ബ്രക്‌സിറ്റ്: പൗണ്ട് ഇടിയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: ബ്രക്‌സിറ്റ് ആഘാതം വിപണിയില്‍ തുടരുന്നു. ഓഹരിക്കമ്പോളത്തില്‍ നഷ്ടക്കണക്ക് കൂട്ടുന്നു. ബ്രിട്ടീഷ് പൗണ്ട് തിങ്കളാഴ്ച 31 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം നാല് ശതമാനമാണ് ഇടിഞ്ഞത്.1985 സപ്തംബറിനു ശേഷമുള്ള വലിയ ഇടിവാണിത്.

 

ഇനിയും ഗണ്യമായി താഴുമെന്നു പലരും കരുതുന്നു. ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ അറിഞ്ഞാലേ കൃത്യമായ പ്രവചനം ഉണ്ടാകുകയുള്ളൂ. യൂറോയും അല്‍പം താഴ്ന്ന് ഡോളറിന് 0.9 യൂറോ ആയി.ബ്രക്‌സിറ്റിന്റെ ആഘാതം പൗണ്ടിന്റെ മൂല്യം ഇനിയും കുറയ്ക്കുമെന്നാണ് കറന്‍സി വിനിമയ കമ്പനിയായ വേള്‍ഡ് ഫസ്റ്റിന്റെ ചീഫ് ഇക്കണോമിസ്റ്റ് ജെര്‍മി കുക്ക് അഭിപ്രായപ്പട്ടത്.

 
ബ്രക്‌സിറ്റ്: പൗണ്ട് ഇടിയുന്നു

ഇന്ത്യയില്‍ പൗണ്ടിന് 89.76 രൂപയായി ഇന്നലെ. വെള്ളിയാഴ്ച 93.13 രൂപയായിരുന്നു. യൂറോയ്ക്ക് 74.78 രൂപ കിട്ടും.

ചൈനയുടെ യുവാന്‍ അഞ്ചര വര്‍ഷത്തെ ഏറ്റവും താണ നിലയിലായി. ഡോളറിന് 6.637 യുവാന്‍ ആണ് ഔദ്യോഗിക നിരക്ക്. 6.64 യുവാനിലും വ്യാപാരം നടന്നു. യൂറോപ്യന്‍, ഏഷ്യന്‍ ഓഹരികളും ചാഞ്ചാട്ടത്തിലാണ്.

<strong>വിറ്റാരയും ക്രിസ്റ്റയും വില്‍പനയില്‍ മുന്നില്‍</strong>വിറ്റാരയും ക്രിസ്റ്റയും വില്‍പനയില്‍ മുന്നില്‍

English summary

The pound hit a new 31-year low against the US dollar

UK financial markets remain volatile in the wake of the Brexit vote, with sterling plunging to a 31-year low against the dollar.
Story first published: Tuesday, June 28, 2016, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X