ജൂലൈ ഒന്നിന് നടപ്പിലാക്കേണ്ട ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ്) വൈകാൻ സാധ്യത. നടപടിക്രമങ്ങളിലെ മെല്ലെപ്പോക്കാണ് ഇതിന് കാരണം. ജൂലൈ ഒന്നിന് തന്നെ ജി.എസ്.ടി നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടക്കാൻ സാധ്യതയില്ലെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റ് നിലപാട്.
നിലവിലെ സാഹചര്യത്തിൽ ജൂലൈ ഒന്നിന് ജി.എസ്.ടി പൂർണമായി നടപ്പാക്കാനാകില്ല. ഓഫീസ് മാറ്റം, ഉദ്യോഗസ്ഥരുടെ പുനർവിന്യാസം തുടങ്ങി ഒട്ടേറെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്.
നടപടിക്രമങ്ങൾ കേരളത്തിൽ താരതമ്യേന നന്നായി തന്നെ നടക്കുന്നുണ്ട്. എന്നിട്ട് പോലും ഓഫീസ് മാറ്റവും ഉദ്യോഗസ്ഥ പുനർവിന്യാസവും മറ്റും ഇതുവരെ നടന്നിട്ടില്ല. അസിസ്റ്റന്റ്, ഡെപ്യൂട്ടി കമ്മിഷണർമാരുടെ സ്ഥലമാറ്റ ഉത്തരവ് മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്.
ബാങ്കുകളും കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി നെറ്റ് വർക്കും പൂർണമായി സജ്ജമായിട്ടില്ല. അതുകൊണ്ട് ജി.എസ്.ടി നടപ്പാക്കൽ സെപ്തംബറിലേയ്ക്ക് നീളാൻ സാധ്യതയുണ്ടന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
malayalam.goodreturns.in