സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ 2019ൽ പുറത്താകും. സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ സ്വിറ്റ്സർലൻഡ് നടപടിയെടുത്തു.
കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയ്ക്ക് കൈമാറാനാണ് സ്വിസ് ഫെഡറൽ കൗൺസിലിന്റെ തീരുമാനം. കഴിഞ്ഞ നവംബറിൽ ഇത് സംബന്ധിച്ച കരാർ ഇന്ത്യയും സ്വിറ്റ്സർലൻഡും ഒപ്പു വച്ചിരുന്നു.
ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ 2018ൽ പ്രാബല്യത്തിൽ വരുമെന്നും 2019ൽ ആദ്യ ഘട്ട വിവരങ്ങൾ നൽകുമെന്നുമാണ് സ്വിസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.
സ്വിസ് അക്കൗണ്ടുകളിലെ കള്ളപ്പണ നിക്ഷേപം പുറത്തു കൊണ്ടുവരാൻ ഇന്ത്യയും സ്വിറ്റസർലൻഡും തമ്മിൽ ഏറെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കാരുടെ കള്ളപ്പണം ഏറ്റവുമധികമുള്ളതും സ്വിറ്റ്സർലൻഡിലാണ്.
malayalam.goodreturns.in