ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വന്നപ്പോൾ സിഗരറ്റിന്റെ നികുതി എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. എന്നാൽ ഈ നിരക്ക് തിരുത്തി. ഇന്നു മുതൽ കൂട്ടിയ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ജിഎസ്ടി: ഒറ്റ ക്ലിക്കിൽ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഇതാ..!!!
അടിയന്തര യോഗം
ഇന്നലെ അടിയന്തരമായി ചേർന്ന ജിഎസ്ടി കൗൺസിലിലാണ് സിഗരറ്റിന്റെ നികുതി കൂട്ടിയത്. ഓഗസ്റ്റ് അഞ്ചിന് കൂടാനിരുന്ന കൗൺസിൽ ഈ ആവശ്യത്തിനു മാത്രമായി ഇന്നലെ യോഗം വിളിച്ചുചേർക്കുകയായിരുന്നു. സിഗരറ്റിന്റെ നികുതിയെക്കുറിച്ച് മാത്രമാണ് കൗൺസിൽ ചർച്ച ചെയ്തത്.
പഴയ നിരക്ക്
ജിഎസ്ടിയിൽ ആദ്യം സിഗരറ്റിന് 28 ശതമാനം ജിഎസ്ടിയും അഞ്ചുശതമാനം പൊതു സെസും നീളമനുസരിച്ച് നിശ്ചിത തുക സെസുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇത് നികുതിബാധ്യത എട്ടുശതമാനം കുറയ്ക്കുകയാണ് ചെയ്തത്.
പുതിയ നിരക്ക്
പുതിയ നിരക്കനുസരിച്ച് ഫിൽട്ടറില്ലാത്ത സിഗരറ്റ് 65 മില്ലിമീറ്റർ വരെയുള്ളതിന് ആയിരത്തിന് 485 രൂപ നികുതി കൂടും. 65 മില്ലിമീറ്ററിൽ കൂടിയ സിഗരറ്റ് ആയിരത്തിന് 792 രൂപ കൂടും. ഫിൽട്ടറുള്ളത് 65 മില്ലിമീറ്റർ വരെ ആയിരത്തിന് 485 രൂപയും 70 മില്ലിമീറ്റർ വരെ ആയിരത്തിന് 621 രൂപയും 75 മില്ലിമീറ്റർ വരെ ആയിരത്തിന് 792 രൂപയും വർദ്ധിക്കും. എന്താണ് ജിഎസ്ടി റേറ്റ് ഫൈൻഡർ ആപ്ലിക്കേഷൻ? എങ്ങനെ ഇത് നേടാം?
അധികവരുമാനം
സിഗരറ്റിന്റെ നികുതി കൂട്ടിയതോടെ 5000 കോടി രൂപയുടെ അധികവരുമാനമാണ് ഒരു വർഷം സർക്കാരിന് ലഭിക്കുക. കൂടാതെ സിഗരറ്റ് വില്പന കുറയ്ക്കാൻ ഇത് കാരണമാകുമെന്ന് പുകയിലവിരുദ്ധർ ചൂണ്ടിക്കാട്ടി.
malayalam.goodreturns.in