സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. മെയ് മാസത്തിൽ സൗദിയിലെ റീട്ടെയ്ൽ ഇടപാടുകളിലും എടിഎമ്മിലൂടെ പണം പിൻവലിക്കുന്നതിലും കുറവുണ്ടായതാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷത്തേക്കാൾ 3.8 ശതമാനത്തിന്റെ ഇടിവാണ് എടിഎമ്മിലൂടെ പണം പിൻവലിക്കുന്നതിന് ഈ വർഷം മേയിൽ ഉണ്ടായിരിക്കുന്നത്. എണ്ണ മേഖലയിലെ പ്രതിസന്ധികളാണ് ഇതിന് കാരണമെന്നാണ് സൂചന.
സൗദി അറേബ്യൻ മോണിട്ടറി അതോറിട്ടിയുടെ ഗവൺമെന്റ് അക്കൗണ്ടുകളിലും മേയ് മാസത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ട്.ഗവൺമെന്റിന്റെ നിക്ഷേപം കുറഞ്ഞ് 6.2 ബില്യൺ റിയാലിൽ എത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൂന്ന് കോടിയാണ് സൗദി ജനസംഖ്യ. എന്നാല്‍ ഒരു കോടിയോളം വിദേശികളുമുണ്ട് സൗദിയില്‍. ഇവരെ ഒഴിവാക്കി രാജ്യം സൗദി വല്‍ക്കരിക്കാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ നീക്കങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കി. വിദേശികളെ പുറത്താക്കാന്‍ നടത്തിയ നിതാഖാത്ത് ഉള്‍പ്പെടെയുള്ള പല നീക്കങ്ങളും സൗദിയുടെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിവരം.
malayalam.goodreturns.in