രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മുട്ടവില 40 ശതമാനം ഉയർന്ന് 7 മുതൽ 7.50 രൂപയിലെത്തി. വരും മാസങ്ങളിലും മുട്ട ഉത്പാദനത്തിൽ 25 മുതൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിവരം.
തണുപ്പുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും പല ഫാമുകളിലും ഉത്പ്പാദനം കുറച്ചതുമാണ് മുട്ടകളുടെ വില ഗണ്യമായി വർദ്ധിക്കാൻ കാരണം. മുട്ടവില 4.36 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
നാലുരൂപയുണ്ടായിരുന്ന സ്ഥാനത്ത് ചെന്നൈയിലെ ചില്ലറ വിപണിയില്‍ 6.50 മുതല്‍ 7 രൂപവരെയാണ് ഈടാക്കുന്നത്. പൂണെയില്‍ 3.75 പൈസയുണ്ടായിരുന്ന മുട്ടയ്ക്ക് ആറുരുപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില.
കേരളത്തിലും മുട്ടവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലില്‍ കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മുട്ട ഒന്നിന് രണ്ട് രൂപയോളമാണ് വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രതിദിനം മൂന്നുകോടിയോളം മുട്ടകളാണ് നാമക്കലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് വില്പനയ്ക്കായി കൊണ്ടു പോകുന്നത്. നിലവിലെ വില ഇനിയും വര്‍ധിച്ചേക്കാമെന്നും അമ്പത് ദിവസം വരെ ഈ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
malayalam.goodreturns.in
More Articles
- എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?
- നിഫ്റ്റി 24,420-ൽ; ടിസിഎസ് ഫലങ്ങൾ വരാനിരിക്കെ ഇന്ത്യൻ ഓഹരി വിപണിയിൽ കരുത്തുറ്റ മുന്നേറ്റം
- ഇന്ത്യൻ ഓഹരി വിപണിയിൽ ജാഗ്രത: കുസുംഗർ ഐപിഒയും ടിസിഎസ് ഫലങ്ങളും വിപണിയെ സ്വാധീനിക്കുമോ?
- ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!
- 10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!
- മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?