രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മുട്ടവില 40 ശതമാനം ഉയർന്ന് 7 മുതൽ 7.50 രൂപയിലെത്തി. വരും മാസങ്ങളിലും മുട്ട ഉത്പാദനത്തിൽ 25 മുതൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിവരം.

Advertisement

തണുപ്പുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും പല ഫാമുകളിലും ഉത്പ്പാദനം കുറച്ചതുമാണ് മുട്ടകളുടെ വില ഗണ്യമായി വർദ്ധിക്കാൻ കാരണം. മുട്ടവില 4.36 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

Advertisement

നാലുരൂപയുണ്ടായിരുന്ന സ്ഥാനത്ത് ചെന്നൈയിലെ ചില്ലറ വിപണിയില്‍ 6.50 മുതല്‍ 7 രൂപവരെയാണ് ഈടാക്കുന്നത്. പൂണെയില്‍ 3.75 പൈസയുണ്ടായിരുന്ന മുട്ടയ്ക്ക് ആറുരുപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില.

കേരളത്തിലും മുട്ടവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലില്‍ കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മുട്ട ഒന്നിന് രണ്ട് രൂപയോളമാണ് വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രതിദിനം മൂന്നുകോടിയോളം മുട്ടകളാണ് നാമക്കലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് വില്പനയ്ക്കായി കൊണ്ടു പോകുന്നത്. നിലവിലെ വില ഇനിയും വര്‍ധിച്ചേക്കാമെന്നും അമ്പത് ദിവസം വരെ ഈ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

Advertisement

malayalam.goodreturns.in