യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി

മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡ് പലിശ നിരക്ക് കൂട്ടുന്നത്. 2016 ഡിസംബറിലാണ് അവസാനമായി പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) പലിശനിരക്ക് വീണ്ടും ഉയര്‍ത്തി. 0.25 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് വരുത്തിയത്. ഇതോടെ ഫെഡറല്‍ ഫണ്ട്‌സ് റേറ്റ് എന്ന താക്കോല്‍നിരക്ക് 0.75 മുതല്‍ 1.0 ശതമാനം വരെ എന്നായി.

യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി

മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡ് പലിശ നിരക്ക് കൂട്ടുന്നത്. 2016 ഡിസംബറിലാണ് അവസാനമായി പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. പണപ്പെരുപ്പം, ജോബ് ഡാറ്റ എന്നിവ പരിഗണിച്ചാണ് പലിശ നിരക്കുകള്‍ കൂട്ടിയതെന്ന് ഫെഡ് റിസര്‍വ് സമിതി വ്യക്തമാക്കി. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ട്രംപ് സര്‍ക്കാര്‍ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്കുകള്‍ കൂട്ടിയത്.

അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ഈ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. യുഎസ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്തിരിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും. നിരക്കുവര്‍ദ്ധനവോടെ ഡോളര്‍ ശക്തിപ്പെടുന്നത് മറ്റു കറണ്‍സികളുടെ മൂല്യമിടിയുന്നതിന് കാരണമാകും. ഇത് സ്വര്‍ണ്ണവിലയിലും ഗണ്യമായ കുറവുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 യുഎസ് ഫെഡ് റിസര്‍വ്വിനെപ്പറ്റി അറിയാമോ; ഇതങ്ങനെയാണ് ആഗോള വിപണിയെ ബാധിക്കുന്നത് യുഎസ് ഫെഡ് റിസര്‍വ്വിനെപ്പറ്റി അറിയാമോ; ഇതങ്ങനെയാണ് ആഗോള വിപണിയെ ബാധിക്കുന്നത്

English summary

US fed reserve raised the interest rates for the second time

US fed reserve raised the interest rates for the second time
Story first published: Thursday, March 16, 2017, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X