രാജ്യത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ ആദ്യപാദ അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേയ്ക്കാൾ വളർച്ച. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ലാഭം 2,076 കോടി രൂപയാണ്. ഇതേ തുടർന്ന് വിപ്രോ 11,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങും.
സെപ്തംബർ അവസാനിക്കുന്ന ത്രൈമാസത്തിൽ 1.96 ബില്യൺ ഡോളറിനും 2 ബില്യൺ ഡോളറിനും ഇടയിൽ വരുമാനം പ്രതീക്ഷിക്കുന്നതായി വിപ്രോ അറിയിച്ചു. ഐടി സേവന വ്യവസായത്തിൽ നിന്നാണ് ഈ വരുമാനം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,052 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ഈ വര്‍ഷം മൊത്ത വരുമാനത്തിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും വിപ്രോ നാലു കോടി ഓഹരികള്‍ തിരിച്ചുവാങ്ങുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റ് ഐടി കമ്പനികളായ ടിസിഎസും ഇൻഫോസിസും മുമ്പ് ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ചിരുന്നു.
malayalam.goodreturns.in