വായ്പയെടുത്ത് വന്‍ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേര് ആര്‍ബിഐ ഉടൻ പുറത്തു വിടുമെന്ന് സൂചന. വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയവ ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിയ കമ്പനികളിൽപ്പെടുന്നു.
സെപ്റ്റംബറിലാകും കമ്പനികളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുക. റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഈ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നു.
വിസ സ്റ്റീലിന്റെ ഓഹരി വില 1.24 ശതമാനം ഇടിഞ്ഞ് 19.90 നിലവാരത്തിലെത്തി. വീഡിയോകോണിന്റെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞ് 18.35 രൂപയായി. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യം 60 ശതമാനമാണ് താഴെപ്പോയത്.
3,000 കോടി രൂപമുതല്‍ 50,000 കോടി രൂപവരെയാണ് ഈ കമ്പനികള്‍ വരുത്തിയിട്ടുള്ള ബാധ്യത. രാജ്യത്തെ ബാങ്കുകള്‍ക്ക് 8 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായുള്ളത്.
malayalam.goodreturns.in