പാൻ കാർഡിനും മൊബൈൽ നമ്പറിനും പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ സാധിച്ചെന്നും സാമ്പത്തിക ക്രമക്കേടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വ്യാജ ലൈന്‍സുകള്‍ തടയുന്നതിനടക്കം സഹായിക്കും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിൽ തീരുമാനം വരുന്നതിനു മുമ്പാണ് കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം.
2018 ഫെബ്രുവരിക്ക് മുമ്പാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാൻ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
malayalam.goodreturns.in