സ്വര്‍ണ്ണാഭാരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കുന്നു. ജനുവരി മുതല്‍ ഹോള്‍മാര്‍ക്കിംഗും കാരറ്റ് അളവും നിര്‍ബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യമന്ത്രി റാംവിലാസ് പാസ്വാന്‍ അറിയിച്ചു.
ഇന്ത്യയിലെ ഉല്‍പന്നങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) എന്ന കേന്ദ്ര സ്ഥാപനമാണ് ഹോള്‍മാര്‍ക്ക് നല്‍കുന്നത്.
ഈ മുദ്രയ്‌ക്കൊപ്പം, ആഭരണം എത്ര കാരറ്റാണെന്നു കൂടി രേഖപ്പെടുത്തണമെന്നാണ് കര്‍ശനമാക്കിയ പുതിയ വ്യവസ്ഥ. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ ആഭരണങ്ങള്‍ക്കാണ് ഇതു ബാധകമാക്കുക.
പവന് 21,920 രൂപയും 2740 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിത്. രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചെന്ന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. സ്വര്‍ണ ഇറക്കുമതി ഈ മാസം വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
malayalam.goodreturns.in