പുതുതായി ആരംഭിച്ച പേടിഎം പേയ്മെന്റ് ബാങ്ക് ഇന്ത്യയിലുടനീളം ഒരു ലക്ഷം എടിഎമ്മുകൾ ആരംഭിക്കും. പേടിഎം ബാങ്കിംഗ് സേവനങ്ങൾ രാജ്യത്ത് മുഴുവൻ വ്യാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഓഫ് ലൈൻ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3000 കോടി രൂപ സമാഹരിക്കും. വിശ്വസനീയമായ പ്രാദേശിക പങ്കാളികളെ കണ്ടെത്തിയാകും കാഷ്-ഇൻ, ക്യാഷ് ഔട്ട് പോയിൻറുകളായി പ്രവർത്തിക്കുക.
ഓരോ ഇന്ത്യക്കാർക്കും ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പേടിഎം പേയ്മെന്റ് ബാങ്ക് എംഡി രേണു സതി പറഞ്ഞു. നിലവാരമുള്ള ബാങ്കിംഗ് സേവനമായിരിക്കും ഇതു വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.
ഈ എടിഎമ്മുകൾ വഴി തന്നെ സേവിംഗ്സ് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുകയും പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. ആദ്യഘട്ടത്തിൽ 3,000 പേടിഎം എടിഎമ്മുകളാകും ആരംഭിക്കുക. ഡൽഹി എൻസിആർ, ലക്നൗ, കാൺപൂർ, അലഹബാദ്, വാരാണസി, അലിഗഢ് തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യം എടിഎമ്മുകൾ ആരംഭിക്കുക.
malayalam.goodreturns.in