കടത്തിൽ മുങ്ങിയിട്ടും എയർ ഇന്ത്യയ്ക്ക് ആഡംബരത്തിന് കുറവുമില്ല. വിവിഐപി വിമാനം മോഡി പിടിപ്പിക്കാൻ 1,100 കോടി രൂപ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. രണ്ട് ബോയിംഗ് വിമാനങ്ങളാണ് എയർ ഇന്ത്യ പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.
വിമാനത്തിന്റെ ഇന്റീരിയറിൽ മാറ്റം വരുത്തുന്നതിന് ഏകദേശം 180 മില്യൺ ഡോളർ ആവശ്യമാണ്. അതായത് 1160 കോടി രൂപ. ബോയിംഗ് 777-300 ER വിമാനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സജ്ജമാക്കി കഴിഞ്ഞു. 2018 ജനുവരിയിൽ തിരികെ ലഭിക്കും.
ഈ വായ്പകൾ എയർ ഇന്ത്യയുടെ കടബാധ്യത വീണ്ടും ഉയർത്തു. നിലവിൽ 50,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം. കഴിഞ്ഞ സെപ്തംബറിൽ 3250 കോടിയും ഒക്ടോബറിൽ 1500 കോടിയും എയർ ഇന്ത്യ കടമെടുത്തിരുന്നു.
കടത്തിൽ നിന്ന് പിടിച്ചു നിൽക്കാൻ എയർ ഇന്ത്യ രണ്ടു ഫ്ലാറ്റുകൾ വിറ്റിരുന്നു. സൗത്ത് മുംബൈയിലെ ഫ്ലാറ്റുകളാണ് വിറ്റത്.
malayalam.goodreturns.in