ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബില്ലിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും ബാങ്ക് പൊളിഞ്ഞാലും നിക്ഷേപകരുടെ പണം പൂർണമായും സുരക്ഷിതമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.
ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന എഫ്ആർഡിഐ ബില്ലിനെക്കുറിച്ച് ഉയർന്ന ആശങ്കകൾക്ക് കേന്ദ്രം വിശദീകരണം നൽകുന്നത്. കമ്മിറ്റിയുടെ ശുപാർശകൾ എന്തായാലും സർക്കാർ അവ പരിഗണിക്കുമെന്നും. എന്നാൽ ബില്ലിനെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നത് കിംവദന്തികൾ മാത്രമാണെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു.
പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രത്യേക സംവിധാനം രൂപീകരിക്കുന്നതാണ് പുതിയ ബില്ലിലെ മുഖ്യ ശുപാർശ.
ബില്ലിന്റെ വ്യവസ്ഥകൾ നിക്ഷേപകരുടെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കുകൾ തകർന്നാൽ നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡിപ്പോസിറ്റ് ഇൻഷുറൻസ് ആന്റിക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ) തിരിച്ചു നൽകുമെന്ന് ഉറപ്പുണ്ട്. ബിൽ പാസാക്കുന്നതോടെ ഡിഐസിജിസി ഇല്ലാതാകുമെന്നതാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്.
malayalam.goodreturns.in