എയർ ഇന്ത്യയുടെ പുതിയ ഉടമയെ ജൂൺ അവസാനത്തോടെ തിരഞ്ഞെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം. ഡിസംബർ അവസാനത്തോടെ ഇടപാടുകാരുമായുള്ള നിയമ നടപടികൾ പൂർത്തീകരിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന മന്ത്രി ജയന്ത് സിൻഹ പറഞ്ഞു.
നാല് വ്യത്യസ്ഥ കമ്പനികളായി എയർ ഇന്ത്യയെ വിൽക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അഞ്ച് അനുബന്ധ സംരംഭങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവ്വീസ്, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവ്വീസസ്, അലിയൻസ് എയർ, ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് അനുബന്ധ സംരംഭങ്ങൾ.
50,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയിക്കുള്ളത്. കഴിഞ്ഞ വർഷമാണ് എയർ ഇന്ത്യ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ചത്.
കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഹരി വിൽപ്പനയ്ക്ക് നേതൃത്വ നൽകുന്നത്. 51 ശതമാനം ഓഹരിയാണ് സ്വകാര്യ മേഖലയ്ക്ക് നൽകുക.
malayalam.goodreturns.in