വിവിധ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ കിംഗ് ഫിഷർ ഉടമ വിജയ് മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സ്വത്തുകൾ കണ്ടുകെട്ടുന്നതിന് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
പിടികിട്ടാപ്പുള്ളി
കോടികൾ വായ്പയെടുത്തു മുങ്ങിയ മല്യയ്ക്കെതിരേ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കടം കിംഗ് ഫിഷറിന് വേണ്ടി
കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുക ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.
തിരിച്ചടയ്ക്കാൻ തയ്യാർ
താൻ എടുത്തിരിക്കുന്ന വായ്പകൾ മുഴുവൻ തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് കിംഗ് ഫിഷർ ഉടമയും വ്യവസായിയുമായ വിജയ് മല്യ ആഴ്ച്ചകൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. 12,400 കോടി രൂപയുടെ ആസ്തി തന്റെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പിനുണ്ടെന്നും അതുകൊണ്ട് തന്നെ 6,000 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയും തിരിച്ചടയ്ക്കാൻ തയ്യാറാമെന്നുമാണ് വിജയ് മല്യ വ്യക്തമാക്കിയത്.
malayalam.goodreturns.in