പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11400 കോടിയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നീരവ് മോദിയെ കൈമാറാനായി വിദേശകാര്യ മന്ത്രാലയം ഹോങ്കോംഗിനോട് അഭ്യര്‍ത്ഥിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നീരവ് മോദി ഹോങ്കോംഗിലുണ്ടെന്നും ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടാനായി ഹോങ്കോംഗിന് അപേക്ഷ നല്‍കിയതായും വിദേശകാര്യ മന്ത്രി വി കെ സിംഗ് രാജ്യസഭയില്‍ അറിയിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തി കൈക്കലാക്കിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പിഎൻബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്നാണ് നീരവ് മോദി തട്ടിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
ഇന്ത്യയിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. മുംബൈയിലെ ശാഖ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആദ്യം പുറത്തു വന്ന വിവരം.
malayalam.goodreturns.in