ഇന്ത്യ ഈ വർഷം 7.3 ശതമാനവും അടുത്ത വർഷം 7.5 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്. നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതം മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന മുന്നേറുമെന്നാണ് ലോക ബാങ്കിന്റെ പ്രവചനം.
2019-20 ഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച വീണ്ടും ഉയരുമെന്നാണ് ലോക ബാങ്കിന്റെ വെളിപ്പെടുത്തൽ. അതായത് 7.5 ശതമാനമായി സമ്പദ്ഘടന ഉയരുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു.
ലോക ബാങ്കിന്റെ ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ ഈ റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. ആഗോള വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കണമെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ആഗോള ടെക്ക് കമ്പനികളുടെ ആസ്ഥാനമായ സിലിക്കൺ വാലിയെപ്പോലെ വളരാൻ ഇന്ത്യയ്ക്ക് വെറും അഞ്ച് വർഷം മാത്രം മതിയെന്നും അടുത്തിടെ ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ പരാമർശം നടത്തിയിരുന്നത്. ഇന്ത്യയുടെ വളർച്ചയ്ക്ക് നൂതനമായ മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ്. ഇത് കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയിലെ കമ്പനികള്‍ മുരടിച്ചു പോകുമെന്നും അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
malayalam.goodreturns.in