ജെറ്റ് എയർവെയ്സ് വിമാനത്തിൽ നിന്ന് ഇന്നലെ 2.6 കോടി വില വരുന്ന സ്വർണ ബാറുകൾ കണ്ടെത്തി. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ജെറ്റ് എയർവെയ്സ് വിമാനത്തിൽ നിന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം കണ്ടെത്തിയത്.
ദുബായിയിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിന്റെ 9 ഡബ്ല്യു 579 എന്ന സീറ്റിന് അടിയിൽ നിന്നാണ് 2.60 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു ആറ് സ്വർണക്കട്ടികളും. ഓരോന്നിനും ആയിരം ഗ്രാം വീതം തൂക്കമുണ്ട്.
ആകെ തൂക്കം 8,990 ഗ്രാമാണ്. വിമാനത്തിൽ യാത്രക്കാർ ഇരിക്കുന്ന രണ്ട് സീറ്റുകളുടെ കുഷ്യന് അടിയിൽ ആണ് സ്വർണം ഒളിപ്പിച്ചിരുന്നതെന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ദുബായിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കടത്തിയ സ്വർണമാണ് ഇതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
malayalam.goodreturns.in