റിലയൻസ് ജിയോയിൽ ഈ സാമ്പത്തിക വർഷം 75,000 മുതൽ 80,000 പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി. കമ്പനിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥനായ സഞ്ജയ് ജോഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊഴിഞ്ഞുപോക്ക് വളരെ കുറവ്
കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകുന്നവരുടെ നിരക്ക് സെയിൽസ്, ടെക്നിക്കൽ മേഖലകളിൽ 32 ശതമാനമാണെന്നും എന്നാൽ ഹെഡ്ക്വാർട്ടേഴ്സ് തലത്തിൽ എടുത്താൽ ഇത് വെറും 2 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ കമ്പനിയുടെ ശരാശരി കൊഴിഞ്ഞു പോക്ക് നിരക്ക് 18 ശതമാനമാണ്.
കോളേജുകളിൽ നിന്ന് നേരിട്ട്
രാജ്യത്തെ വിവിധ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 6,000 സ്ഥാപനങ്ങളുമായി കമ്പനിയ്ക്ക് പങ്കാളിത്തമുണ്ട്. ഈ സ്ഥാപനങ്ങളിലെ ചില പ്രത്യേക കോഴ്സുകൾ വഴി വളരെ എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് ജിയോയിൽ ജോലി നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്മെന്റ്
റെഫറൻസ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെയുമാകും ജിയോയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ചെറുപ്പക്കാർക്ക് ഒരു സുവർണാവസരമാണിത്.
ടെലികോം മേഖലയിലെ മത്സരം
ജിയോ പുതുതായി 80000ലേറെ ജീവനക്കാരെ നിയമിക്കാൻ പോകുന്നത് ടെലികോം കമ്പനികൾക്കിടയിൽ നിലവിലുള്ള മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ജിയോയുടെ തുടക്കം
2016 സെപ്തംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. അതിവേഗം വളരുന്ന ഒരു ബിസിനസ് സ്ഥാപനമാണിത്. അതുകൊണ്ട് തന്നെ ജിയോയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഭാവിയിലുമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in