ഫോബ്സിന്റെ 2018 ലെ ലോകത്തെ ഏറ്റവും പ്രമുഖരായ പത്ത് പവർഫുൾ വ്യക്തികളിൽ നരേന്ദ്ര മോദിയും. ലിസ്റ്റിൽ ഒൻപതാം സ്ഥാനമാണ് മോദിയിക്കുള്ളത്. ലോകത്തിലെ ഏറ്റവും ശക്തരായ 75 പേരുടെ ലിസ്റ്റാണ് ഫോബ്സ് പുറത്തു വിട്ടിരിക്കുന്നത്.
ലോകം തിരിക്കുന്നവരിൽ മോദിയും
ലോകം തിരിക്കുന്ന 75 പേർ എന്ന പേരിലാണ് ഫോബ്സ് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് പ്രസിഡൻറ് സി ജിൻപിങ്ങാണ് ഒന്നാം സ്ഥാനത്ത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ തുടർച്ചയായ നാല് വർഷങ്ങളായി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നയാളാണ്.
ട്രംപിന്റെ സ്ഥാനം
പട്ടികയിൽ മൂന്നാം സ്ഥാനമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനുള്ളത്. ജർമൻ ചാൻസലർ ആഞ്ചല മെർക്കലും ആമസോൺ മേധാവി ജെഫ് ബെസോസുമാണ് യഥാക്രമം നാലുംഅഞ്ചും സ്ഥാനത്തുള്ളത്.
മറ്റ് പ്രമുഖർ
ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗിന് 13-ാം സ്ഥാനമാണുള്ളത്. യു.കെ പ്രധാനമന്ത്രി തെരേസാ മെയ് 14-ാം സ്ഥാനത്തും ആപ്പിൾ സി.ഇ.ഒ ടിം കുക്ക് 24-ാം സ്ഥാനത്തുമുണ്ട്.
ലിസ്റ്റിലുള്ള മറ്റ് ഇന്ത്യക്കാർ
മോഡിയെ കൂടാതെ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പവർഫുൾ ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരൻ. 32-ാംറാങ്കുകാരനാണ് മുകേഷ് അംബാനി. ഇന്ത്യൻ വംശജനായ മൈക്രോസോഫ്ട് സിഇഒ സത്യ നടെല്ല പട്ടികയിൽ 40-ാം സ്ഥാനത്തുണ്ട്.
7.5 ബില്യണിലെ 75 പേർ
ഭൂമിയിലെ ഏതാണ്ട് 7.5 ബില്യൺ ജനങ്ങളുണ്ട്. ഇവരിൽ ഏറ്റവും പവർഫുളായ 75 പേരെയാണ് ഫോബസ് തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ വർഷവും ഫോബ്സ് ഈ ലിസ്റ്റ് പുറത്തിറക്കാറുണ്ട്.
malayalam.goodreturns.in