തുടര്‍ച്ചയായ 13-ാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 79.69 രൂപയും ഡീസൽ ലിറ്ററിന് 72.90 രൂപയുമാണ് വില.
കഴിഞ്ഞ ശനിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസല്‍ വില ലിറ്ററിന് 30 പൈസയും കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഇതിന് ശേഷം രാജ്യത്തുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ കഴിഞ്ഞ 13 ദിവസങ്ങളായി ഇന്ധന വില കുറയാൻ തുടങ്ങിയത്.
കൂടാതെ ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ വീതം കുറവ് വരുത്തിയിരുന്നു. പെട്രോൾ-ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം സർക്കാർ ഉപേക്ഷിക്കുന്നതു വഴിയാണ് വിലയിൽ കുറവ് വരുത്തിയത്. നികുതി കുറച്ചത് വഴി സംസ്ഥാന സർക്കാരിന് 509 കോടി രൂപയുടെ കുറവാണ് ഉണ്ടാകുക.
malayalam.goodreturns.in