കനത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 179.47 പോയന്റ് താഴ്ന്ന് 35,037.64ലിലും നിഫ്റ്റി 82.30 പോയന്റ് നഷ്ടത്തില്‍ 10,589.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും യു.എസ് - ചൈന വ്യാപാര പ്രശ്നങ്ങളുമാണ് ഇടിവിന് കാരണമായത്. ബിഎസ്ഇയിലെ 807 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1811 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് (2 ശതമാനം), ഐസിഐസിഐ ബാങ്ക് (2.7 ശതമാനം), എച്ച്ഡിഎഫ്സി (1.41 ശതമാനം), ബജാജ് ഫിനാൻസ് (2.6 ശതമാനം), ടെക് മഹീന്ദ്ര (7 ശതമാനം), ടൈറ്റാൻ കമ്പനി (3.83 ശതമാനം), എച്ച്പിസിഎൽ (5.5 ശതമാനം) തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയുടെ തകർച്ചയ്ക്ക് കാരണമായത്.
ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ജസ്റ്റ് ഡയൽ, പിവിആർ, സ്ട്രൈഡ്സ് ഷാസൻ, സിജി പവർ എന്നീ ഓഹരികൾ 11 ശതമാനം വരെ ഉയർന്നു.
malayalam.goodreturns.in