ഇന്ത്യയിൽ സ്വർണ ഇറക്കുമതിയിൽ കനത്ത ഇടിവ്. ജൂണിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണിൽ 44 ടൺ ആണ് സ്വർണമാണഅ ഇറക്കുമതി ചെയ്തിരിക്കുന്നത്.
രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതാണ് സ്വർണ ഇറക്കുമതിയെ സ്വാധീനിച്ച പ്രധാന കാരണം. ജൂൺ അവസാന ആഴ്ച്ച പാദത്തിൽ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലായിരുന്നു. 2018ലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.
കുറഞ്ഞ സ്വർണ്ണ ഇറക്കുമതി സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ വ്യാപാര കമ്മി കുറയ്ക്കാൻ സഹായിക്കും. ഈ വർഷം ഇതുവരെ സ്വർണത്തിന്റെ വില അഞ്ചു ശതമാനത്തിലേറെ ഉയർന്നിരുന്നു. 2017 ജൂണിൽ രാജ്യത്ത് 58.9 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇത്തവണ വിൽപ്പനയും കുറവായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
വിവാഹ സീസൺ അല്ലാത്തതാണ് വിൽപ്പനയിൽ കാര്യമായ കുറവ് വരാൻ കാരണം. ഇന്ത്യയിൽ വിവാഹങ്ങളിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ് സ്വർണം. ജൂലൈയിൽ സ്വർണത്തിന്റെ ഇറക്കുമതി രാജ്യത്ത് 55 ടൺ ആയി ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
malayalam.goodreturns.in