രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയ്ക്കു കീഴിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ ഇന്ധന വില അസാധാരമായ വിധത്തില്‍ ഉയരുന്നതിന് കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമാതീതമായി ഉയരുന്നത് ആശങ്കാജനകമാണ്. വില നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും ധർമേന്ദ്ര പ്രധാന്‍ പറഞ്ഞു. എക്സൈസ് തീരുവ കുറച്ചതു കൊണ്ട് മാത്രം പെട്രോൾ, ഡീസൽ വില നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ, വെനസ്വലേ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും ക്രൂഡ് ഓയിൽ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങൾക്കും ക്രൂഡ് ഓയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വില വർദ്ധനവ് സംബന്ധിച്ച് ഇന്ത്യ അമേരിക്കയുമായി നിരന്തരമായ ചർച്ചകൾ നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ചില നയങ്ങള്‍ കാരണം വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപയ്ക്ക് നേരിട്ട തകര്‍ച്ചയ്ക്കും കാരണമിതാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡോയിലിന്റെ വില വര്‍ദ്ധനവുമാണ് ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
malayalam.goodreturns.in