വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി തവണ കേരള ടൂറിസത്തിന്റെ പല പരിപാടികളും പദ്ധതികളും മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ തന്നെ വളരെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കേരളത്തിലേക്ക് ,ടൂറിസ്റ്റുകളെ വീണ്ടും ആകർഷിക്കാൻ ബ്രാൻഡ് കാമ്പയിൻ ആരംഭിക്കാൻ തീരുമാനം.'ഗോഡ്സ് ഓൺ ഓൺ കൺട്രി' ബ്രാൻഡിനുള്ള മൂല്യവും,വീഡിയോകളും ഫോട്ടോഗ്രാഫുകളും വഴി പുതിയ മുഖത്തോടു കൂടിയാണ് കേരളത്തെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കുക എന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു.
കേരള ടൂറിസം വിഭാഗത്തിന്റെ നിർദ്ദേശം കണക്കിലെടുത്ത്,ആഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ തകർത്ത വെള്ളപ്പൊക്കം മൂലം വിദേശ ടൂറിസ്റ്റുകളുടെ സന്ദർശന പരിപാടികൾ മാറ്റിവയ്ക്കാനും,പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് കടത്തി വിടാത്തതുമായ സാഹചര്യം ഉണ്ടായിരുന്നു .
ബിസിനസ്സിലേക്ക് മടങ്ങിപ്പോകുക
"വലിയ ദുരന്തങ്ങളുണ്ടായിട്ടും കേരളം അതിൽ നിന്നും കരകയറുകയാണ്.മൂന്നാറിനെ പഴയ രീതിയിലേക്ക് മാറ്റാൻ 2,000 സന്നദ്ധപ്രവർത്തകരുടെ ഒരു സംഘവും, കെട്ടിടങ്ങൾ വൃത്തിയാക്കാനും,മറ്റു ശുചീകരണ പ്രവർത്തനങ്ങൾക്കും ആലപ്പുഴയിൽ 15,000 പേരടങ്ങുന്ന ഒരു ഒരു സംഘം. കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആഗസ്റ്റ് മാസത്തിൽ തന്നെ വാണിജ്യവിമാനങ്ങൾ സർവീസ് പുനരാരംഭിച്ചു.ഇപ്പോൾ വിനോദസഞ്ചാരികളുടെ വരവ് ഉറപ്പാക്കാൻ നമ്മൾ മുന്നിട്ടിറങ്ങണം.അങ്ങനെ ഒക്ടോബർ-നവംബർ മാസങ്ങളിൽ ടൂറിസ്റ്റുകൾ കേരളത്തെ തേടി വരും" ഇന്ത്യൻ ടൂറിസം അസോസിയേഷൻ ഓഫ് ടൂർ ഓപറേറ്റർ (ഇ.എ.ഒ.) ന്റെ പ്രസിഡന്റും കേരള ടൂറിസം അഡ്വൈസറി കൗൺസിൽ അംഗവും ആയ ജോസ് കൂട്ടി ചേർത്തു.