കൊറോണ വൈറസ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത് വിമാന കമ്പനികൾക്കാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ ജീവനക്കാർക്ക് വീണ്ടും ശമ്പള വെട്ടിക്കുറവ് പ്രഖ്യാപിച്ചു. രണ്ടാം ഘട്ട ശമ്പള വെട്ടിക്കുറയ്ക്കൽ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ലക്ഷ്യം ചെലവ് കുറയ്ക്കൽ
ഈ വർഷം മെയ് മാസത്തിൽ, എ, ബി ബാൻഡുകൾ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും ബോർഡിലുടനീളം വ്യത്യസ്ത ശതമാനം ശമ്പളം വെട്ടിക്കുറവ് നടപ്പാക്കിയിരുന്നു. നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി കുറഞ്ഞ വരുമാനത്തിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കാൻ കൂടുതൽ ആഴത്തിലുള്ള ശമ്പളം വെട്ടിക്കുറയ്ക്കേണ്ടതുണ്ടെന്ന് ജീവനക്കാരുമായുള്ള ഒരു ആന്തരിക ആശയവിനിമയത്തിൽ ഇൻഡിഗോ സിഇഒ റോനോജോയ് ദത്ത പറഞ്ഞു.
ഇൻഡിഗോ ജീവനക്കാർക്ക് സന്തോഷ വാർത്ത; ശമ്പളം വെട്ടിക്കുറയ്ക്കൽ പിൻവലിച്ചു

ശമ്പളം കുറയ്ക്കൽ ഇങ്ങനെ
കുറഞ്ഞ ശമ്പളമുള്ള ജീവനക്കാർക്കിടയിലെ ആഘാതം കുറയ്ക്കുന്നതിന്, ശമ്പള പിരമിഡിന്റെ ഏറ്റവും മുകളിലുള്ള ജീവനക്കാർക്കിടയിൽ മാത്രം ശമ്പളം കുറയ്ക്കുന്ന ശതമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ-മെയിൽ അനുസരിച്ച്, ദത്ത തന്റെ ശമ്പളം 35 ശതമാനം വെട്ടിക്കുറച്ചു. നേരത്തെ 25 ശതമാനം ശമ്പളമാണ് വെട്ടിക്കുറച്ചിരുന്നത്. കൂടാതെ, സീനിയർ വൈസ് പ്രസിഡന്റുമാർ 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കും. വൈസ് പ്രസിഡന്റുമാരും എവിപികളും യഥാക്രമം 25 ശതമാനം, 15 ശതമാനം എന്നിങ്ങനെ ശമ്പളം വെട്ടിക്കുറയ്ക്കും.

പിരിച്ചുവിടൽ
എല്ലാ പൈലറ്റുമാരുടെയും ശമ്പള വെട്ടിക്കുറയ്ക്കൽ 28 ശതമാനമായി വർദ്ധിപ്പിക്കുമെന്നും ദത്ത കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ ഈ മാസം ആദ്യം എയർലൈൻ മൊത്തം തൊഴിലാളികളുടെ 10 ശതമാനം പിരിച്ചുവിട്ടിരുന്നു. കോവിഡ് -19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ജീവനക്കാരെ പിരിച്ചുവിടാൻ എയർലൈൻ തീരുമാനിച്ചതായി ദത്ത ജൂലൈ 20 ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആര്? ബാങ്ക് സിഇഒമാരുടെ ശമ്പളം അറിയാം

സർവ്വീസ് നിർത്തിവച്ചു
ഇൻഡിഗോ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയോടെ ഇന്ത്യയിലെ ആഭ്യന്തര വിമാന പ്രവർത്തനങ്ങൾ രണ്ട് മാസത്തേക്ക് നിർത്തിവച്ചിരുന്നു. ആഭ്യന്തര വിമാന സർവീസുകൾ 2020 മെയ് 25 ന് പുനരാരംഭിച്ചു. ഡിജിസിഎ നിർദ്ദേശപ്രകാരം നവംബർ 24 വരെ ആഭ്യന്തര വിമാനക്കമ്പനികൾക്ക് അതിന്റെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ അനുവാദമില്ല.
എയർ ഇന്ത്യ ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറച്ചു, ഇനി ശമ്പളം ഇങ്ങനെ