സുരക്ഷാ കാരണങ്ങളാൽ ടിക്ടോക്ക് ഉൾപ്പെടെ ഒന്നിലധികം ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യൻ സർക്കാർ നേരത്തെ ഇടക്കാല നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അതിർത്തി സംഘർഷങ്ങൾക്കിടയിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇടക്കാല നിരോധനം നടപ്പിലാക്കിയപ്പോൾ ചർച്ചകൾക്ക് ശേഷം പല ആപ്പുകളും തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്ഥിരമായ നിരോധന അറിയിപ്പോടെ പ്രതീക്ഷ മങ്ങി.
ആക്സെഞ്ചറിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലെ 10,000 ജീവനക്കാരുടെ ജോലി ഭീഷണിയിൽ
ആപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ടിക്ടോക്ക് ജീവനക്കാർ ശമ്പളപ്പട്ടികയിൽ തുടരുകയും വ്യത്യസ്ത ജോലികളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടിക് ടോക്ക് ഇന്ത്യയിൽ വൻതോതിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
ടീമിന്റെ വലുപ്പം കുറയ്ക്കാൻ കമ്പനി നിർബന്ധിതരായിരിക്കുകയാണെങ്കിലും ഇന്ത്യയിൽ വളരെ കുറച്ച് നിർണായക റോളുകൾ മാത്രമേ നിലനിർത്തുകയുള്ളൂവെന്നാണ് അറിയുന്നത്. എന്നാൽ ഈ വാർത്തയോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ നിരോധനം ഇന്ത്യൻ നിർമിത ആപ്പുകൾക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ. ടിക്ടോക്കിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെ ചിങ്കാരി, ടക്കാടക്ക്, ജോഷ് തുടങ്ങിയ ഷോർട്ട് വീഡിയോ ആപ്പുകൾ വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തിട്ടുണ്ട്.
ഒടുവിൽ ട്രംപിന് സമ്മതം, ഒറാക്കിളും വാൾമാർട്ടും ടിക് ടോക്കിൽ പങ്കാളിയാകുന്നതിൽ ട്രംപിന്റെ അനുമതി