ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ജി.എസ്.ടി കൌൺസിൽ ചെറുകിട ബിസിനസുകാർക്ക് നികുതി ഇളവും ,50 ലക്ഷം രൂപ വരെ വിറ്റ് വരവുള്ള ചെറുകിട ഇടത്തരം സംരഭങ്ങളെ ജി.എസ്.ടിയില് നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു . എന്നിരുന്നാലും, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കാര്യത്തിൽ വേറെയും ഒരുപാടു ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ചെറുകിട മേഖലയിലെ ആശങ്കകളും നേട്ടങ്ങളും അതിസംബോധന ചെയ്യപ്പെടുന്ന ഓൺലൈൻ മീഡിയ പ്ലാറ്റ്ഫോം കെ.എൻ.എന്നിന്റെ റിപ്പോർട്ടനുസരിച്ച്,ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ വ്യവസായ രംഗത്തിനു ഒരുപാടു പ്രതീക്ഷകളുണ്ട്.
ഈ മേഖലയിൽ ഇതിനകം നടത്തിയ വിവിധ പരിഷ്കാരങ്ങൾക്കു അനുസൃതമായി, ബിസിനസ്സ് നടത്തുന്നത് വലിയ സാമ്പത്തിക വെല്ലു വിളിയാണ് ഇടത്തരം സംരംഭകർക്കു.
ഇടത്തരം സംരംഭകർ മോദി സർക്കാറിനു മുന്നിൽ സമർപ്പിച്ച നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്:
ക്രെഡിറ്റ് ലഭ്യത:ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യൻ ചെറുകിട വ്യവസായത്തിൽ ക്രെഡിറ്റ് ആവശ്യവും വിതരണവും തമ്മിലുള്ള ദൂരം 230 ബില്യൺ ഡോളറാണ്.
ചെറുകിട ബിസിനസ് ഉടമകൾക്കു പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പ്പ ലഭിക്കുന്നില്ല.
നികുതികൾ:ലാഭവിഹിത നികുതി കുറയ്ക്കുന്നതുപോലുള്ള നികുതി ആനുകൂല്യങ്ങൾ നൽകാൻ ചെറുകിട സംരംഭകർ ആവശ്യപ്പെട്ടിട്ടുണ്ട്.കൂടാതെ, വ്യവസായ പിന്നോക്ക പ്രദേശങ്ങളിൽ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവർത്തനങ്ങൾക്കായി 100 ശതമാനം നികുതി ഇളവും ആവശ്യപെട്ടിട്ടുണ്ട്.
ഡിജിറ്റൽ സംവിധാനം മെച്ചപ്പെടുത്തൽ: ചിലവു കുറഞ്ഞതാണെങ്കിലും ചെറുകിട ബിസിനസ്സുകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വളരെ കുറവാണ്. ഡിജിറ്റൽവൽക്കരണത്തെ കൂടുതൽ അംഗീകരിക്കുന്നതിൽ ഗവൺമെന്റ് മുൻകൈ എടുക്കേണ്ടതാണ് .
ഇന്നൊവേഷൻ: കഴിഞ്ഞ കാലത്ത് പുത്തൻ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം പദ്ധതികൾക്കായി ഫണ്ട് അനുവദിക്കുന്നില്ല.