എടിഎമ്മുകൾ പണം പിൻവലിക്കാൻ വേണ്ടി മാത്രമുള്ളതല്ല. ബാലൻസ് അന്വേഷണവും, ചെക്ക് ബുക്ക് അഭ്യർത്ഥനയും, നികുതി അടയ്ക്കലുമൊക്കെ എടിഎമ്മിന്റെ സേവനങ്ങളാണ്. എന്നാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഒഴിച്ച് മറ്റ് എല്ലാ സേവനങ്ങളും സൗജന്യമായിരിക്കണമെന്ന് റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശം. ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി സൗജന്യ എടിഎം ഇടപാടുകളെക്കുറിച്ച് ബാങ്കിംഗ് റെഗുലേറ്ററായ റിസർവ് ബാങ്ക് ചില വ്യക്തതകൾ വരുത്തിയിട്ടുണ്ട്. താഴെ പറയുന്നവയാണ് അവയിൽ ചില കാര്യങ്ങൾ.
പരാജയപ്പെടുന്ന ഇടപാടുകൾ
റിസർവ് ബാങ്ക് ഓഗസ്റ്റ് 14ന് പുറത്തിറക്കിയ സർക്കുലറിലാണ് സൗജന്യ എടിഎം ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുന്നത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ആശയവിനിമയ പ്രശ്നങ്ങൾ തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെടുന്ന ഇടപാടുകൾ സാധുവായ എടിഎം ഇടപാടുകളായി കണക്കാക്കില്ലെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
എടിഎമ്മിൽ കാശില്ലെങ്കിൽ
എടിഎമ്മിൽ കറൻസി നോട്ടുകൾ ഇല്ലാതെ വരികയോ, ബാങ്കിനോ സേവന ദാതാവിനോ ഇടപാട് നിരസിക്കുന്നതും സാധുവായ എടിഎം ഇടപാടുകളായി പരിഗണിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. അസാധുവായ പിൻ / മൂല്യനിർണ്ണയങ്ങൾ എന്നിവയും സാധുവായ എടിഎം ഇടപാടുകളായി കണക്കാക്കില്ല.
പണയിതര ഇടപാട്
എടിഎമ്മിൽ നിന്നുള്ള പണയിതര ഇടപാടുകളും ഇനി സൗജന്യമാണ്. അതായത് ബാലൻസ് അന്വേഷണം, ചെക്ക് ബുക്ക് അഭ്യർത്ഥന, നികുതി അടയ്ക്കൽ, ഫണ്ട് കൈമാറ്റം തുടങ്ങിയ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാതെയുള്ള ഇടപാടുകൾ ഇനി മുതൽ സൗജന്യ എടിഎം ഇടപാടുകളാകും. നേരത്തേ ഇത്തരം ഇടപാടുകൾ എടിഎം ഇടപാടായി കണക്കാക്കിയാണ് ചാർജ് ഈടാക്കിയിരുന്നത്.
സൗജന്യ ഇടപാട് പരിധി
തുടക്കത്തിൽ എടിഎം ഇടപാടുകൾ സൗജന്യമായിരുന്നു. എന്നാൽ പിന്നീട് ബാങ്കുകൾ സൗജന്യ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചു. സേവിംഗ് ബാങ്ക് അക്കൗണ്ടുകൾക്ക് മാസത്തിൽ 8 സൗജന്യ ഇടപാടാണ് അനുവദിച്ചിട്ടുള്ളത്. നഗരങ്ങളിൽ 10 തവണയാണ് പരിധി. 5 തവണ അതാത് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും ബാക്കി മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും ഇടപാടുകൾ നടത്താം.
malayalam.goodreturns.in


Click it and Unblock the Notifications