ദില്ലി: ഇന്ത്യന്‍ ഫുഡ്ടെക് കമ്പനിയായ സ്വിഗ്ഗി ഭക്ഷണ പാര്‍സലുകള്‍ വിതരണം ചെയ്യുന്നത് ഹരിത രീതിയില്‍. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി സൈക്കിളുകള്‍ ഉപയോഗിച്ചാണ് ഭക്ഷണത്തിനുള്ള ഓര്‍ഡറുകള്‍ സ്വിഗ്ഗിയുടെ ഡെലിവറി വിഭാഗം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.
2017ലാണ് സൈക്കിളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന നടപടി സ്വിഗ്ഗി തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 1.5 ദശലക്ഷം പാര്‍സലുകള്‍ സൈക്കിളുകളില്‍ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. താമസിയാതെ തന്നെ ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് തിരിയാനാണ് പദ്ധതി.
രാജ്യത്ത് സ്വിഗ്ഗിയുടെ 10000ത്തിലേറെ ഡെലിവറി പാര്‍ട്ണര്‍മാര്‍ സൈക്കിളുകളാണ് ഡെലിവറിക്കായി ഉപയോഗിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ബെംഗളൂരു, മുംബൈ നഗരങ്ങളിലാണ്. സൂറത്ത്, ബെല്‍ഗാം, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളില്‍ 20 ശതമാനത്തിലേറെ ഡെലിവറികളും ഹരിത മാര്‍ഗം ഉപയോഗിച്ചാണ്.
പല നഗരങ്ങളിലും ബൈക്കുകളും സ്കൂട്ടറുകളും ഉപയോഗിച്ച് ഡെലിവറി ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ സൈക്കിളില്‍ എത്താനാവുന്നുണ്ടെന്ന് സ്വിഗ്ഗിയുടെ മാര്‍ക്കറ്റില്‍ വൈസ് പ്രസിഡന്റ് ശ്രീവത്സ് ടി എസ് പറഞ്ഞു.
എയർടെല്ലിന്റെ 100 രൂപയിൽ താഴെയുള്ള സൂപ്പർ റീച്ചാർജ് ഓഫറുകൾ
സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയും 2019 ഫെബ്രുവരി മുതല്‍ ഹരിത രീതിയില്‍ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. 10 നഗരങ്ങളില്‍ പരീക്ഷണാര്‍ഥം ഇലക്ട്രിക് വാഹനങ്ങള്‍ സ്വിഗ്ഗി ഉപയോഗിച്ച്ു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി, ലക്നോ നഗരങ്ങളില്‍ ഇ-ഓട്ടോ റിക്ഷകളിലാണ് സ്വിഗ്ഗിയുടെ ഭക്ഷണ വിതരണം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതോടെ ഡെലിവറി ചെലവ് 40 ശതമാനം കണ്ട് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സ്വിഗ്ഗി.