കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഈടില്ലാതെയുള്ള വായ്പകള്‍ ഉള്‍പ്പടെയുള്ളവ അടങ്ങിയ മോദി സര്‍ക്കാരിന്റെ മൂന്ന് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. പ്രസ്തുത പാക്കേജ് വളരെ നിസാരമാണെന്ന് തോന്നിക്കുന്നതായി വിവിധ വ്യവസായ സ്ഥാപനങ്ങള്‍ പറഞ്ഞു. എന്നാല്‍, കൊവിഡ് 19 പ്രതിസന്ധി പരിഹരിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുന്നതിനുമായി 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന്റെ ഭാഗമായി എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസ നടപടി പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്, ഈടില്ലാതെയുള്ള മൂന്ന് ലക്ഷം കോടി രൂപയുടെ ഓട്ടോമാറ്റിക് വായ്പ 45 ലക്ഷം ചെറുകിട ബിസിനസുകള്‍ക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി.
പ്രസ്തുത വായ്പയ്ക്ക് നാല് വര്‍ഷത്തെ കാലാവധിയും തിരിച്ചടവില്‍ 12 മാസത്തെ മൊറട്ടോറിയവും ഉണ്ടായിരിക്കും. രണ്ട് ലക്ഷം ബിസിനസുകള്‍ ഉള്‍പ്പെട്ട സമ്മര്‍ദത്തിലായ എംഎസ്എംഇകള്‍ക്കായി 20,000 കോടി രൂപ സബോര്‍ഡിനേറ്റ് ഡെറ്റും ധനമന്ത്രി പ്രഖ്യാപിച്ചു. പണമിടപാടിന്റെ അഭാവത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കും മറ്റും ശമ്പള പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്ന് ചെറുകിട സംരംഭങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാര്‍ പണം മുടക്കുന്നില്ലെന്നും എല്ലാ പ്രഖ്യാപനങ്ങളും പരോക്ഷ സഹായം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് പ്രസിഡന്റ് അനിമേഷ് സാക്സേന പറഞ്ഞു.

മേഖല വളരെ നിരാശരാണെന്നും ഇത് ഈടില്ലാത്ത വായ്പ മാത്രമായാണ് കണക്കാക്കുന്നതെന്നും മേഖലയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടിയ്ക്ക് മറുപടിയായി, ഈ പദ്ധതി ധാരാളം എംഎസ്എംഇകള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎസ്എംഇ മേഖലയുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങളിലൊന്ന് അഭിസംബോധന ചെയ്ത ധനമന്ത്രി, നിക്ഷേപ പരിധി മുകളിലേയ്ക്ക് പരിഷ്കരിക്കുകയും അതിലേക്ക് വിറ്റുവരവിന്റെ മാനദണ്ഡങ്ങള്‍ ചേര്‍ക്കുകയും ചെയ്യുന്ന എംഎസ്എംഇകളുടെ നിര്‍വചനം വിപുലീകരിച്ചു.
ഇന്ത്യന്‍ എംഎസ്എംഇകളും മറ്റു കമ്പനികളും പലപ്പോഴും വിദേശ കമ്പനികളില്‍ നിന്ന് അന്യായമായ മത്സരം നേരിടുന്നുണ്ടെന്ന് അംഗീകരിച്ച സര്‍ക്കാര്‍ 200 കോടി രൂപ വരെ പൊതു സംഭരണത്തില്‍ ആഗോള ടെന്‍ഡറുകള്‍ അനുവദിച്ചിട്ടില്ല. 45 ദിവസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ദീര്‍ഘകാലമായ നിലനില്‍ക്കുന്ന എംഎസ്എംഇ കുടിശ്ശിക അടയ്ക്കുന്നതായും ധനമന്ത്രി അറിയിച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications