കൊറോണ മഹാമാരി സാരമായി ബാധിച്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പ നൽകുന്നതിന് ലോക ബാങ്ക് 750 മില്യൺ ഡോളർ വായ്പയ്ക്ക് അംഗീകാരം നൽകിയതായി ലോകബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എംഎസ്‌എംഇ മേഖല ഇന്ത്യയുടെ വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും കേന്ദ്രബിന്ദുവാണ്. ഇത് കോവിഡ് -19 ന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ വേഗതയിൽ പ്രധാന പങ്കുവഹിക്കുമെന്നും ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ ജുനൈദ് അഹ്മദ് വെർച്വൽ കോൺഫറൻസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക ബാങ്കിന്റെ സ്വകാര്യ വിഭാഗമായ ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡവലപ്മെന്റിന്റെ (ഐ ബി ആർ ഡി) വായ്പയ്ക്ക് 5 വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 19 വർഷം മെച്യൂരിറ്റി ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ലോകത്തെ വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസം നല്‍കണമെന്ന് ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ഔദ്യോഗിക ഉഭയകക്ഷികളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ ദരിദ്രരുടെ എണ്ണം പകുതിയായി കുറച്ചുവെന്ന് ലോക ബാങ്ക്
ലോക ജനസംഖ്യയുടെ നാലിലൊന്ന് പേരും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന രാജ്യങ്ങളെയാണ് ഈ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും നേരത്തെ തന്നെ ലോകബാങ്ക് വ്യക്തമാക്കിയിരുന്നു.
ലോകബാങ്കിന്റെ ഭാഗമായ ഐഡിഎ ലോകത്തിലെ 76 ദരിദ്ര രാജ്യങ്ങൾക്കുള്ള ഏറ്റവും വലിയ സഹായ സ്രോതസുകളിലൊന്നാണ്. 30 വർഷമോ അതിൽ കൂടുതലോ കാലാവധിയിൽ പലിശ നിരക്ക് ഇല്ലാതെയും കുറഞ്ഞ പലിശയിലും വായ്പകളും ദുരിതത്തിലായ ചില രാജ്യങ്ങൾക്ക് ധനസഹായവും ഐഡിഎ നൽകുന്നുണ്ട്.
ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 6 ശതമാനമായി കുറച്ചു