മുംബൈ: ജപ്പാനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി ഷൈന്‍ കഴിഞ്ഞ മാസം സ്വന്തമാക്കിയത് വമ്പന്‍ റെക്കോര്‍ഡ്. സെപ്റ്റംബര്‍ മാസത്തില്‍ 1,18,004 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റതെന്ന് റിപ്പോര്‍ട്ട്. ഗാഡിവാഡി ഡോട്ട് കോമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ കണക്ക് പുറത്തുവന്നതോടെ രാജ്യത്ത് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഇരുചക്രവാഹനമായി സിബി ഷൈന്‍ മാറി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 88,893 യൂണിറ്റ് ബൈക്കുകള്‍ മാത്രമാണ് ഹോണ്ടയ്ക്ക് വില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതേസമയം, 125 സിസി ബൈക്ക് ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ുന പ്രതിമാസ വില്‍പ്പന കണക്കാണിതെന്നും കമ്പനി വ്യക്തമാക്കി. ഇതൊടൊപ്പം 33 ശതമാനം വളര്‍ച്ച വാര്‍ഷിക വില്‍പ്പനയും കമ്പനി കൈവരിച്ചു.
പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ വ്യാജന്മാർ നിരവധി, അപേക്ഷിക്കാത്തവർക്കും അക്കൌണ്ടിൽ 6000 രൂപ
2020 ഫെബ്രുവരിയിലാണ് സിബി ഷൈനിന്റെ ബിഎസ് 6 പതിപ്പ് കമ്പനി പുറത്തിറക്കിയത്. ഡ്രം, ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ഷൈന്‍ ലഭ്യമാണ്. 69,415 രൂപ, 74,115 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. നിലവിലെ ബിഎസ് ഫോര്‍ പതിപ്പിനേക്കാള്‍ 14 ശതമാനം ഇന്ധനക്ഷമതയുള്ളതാണ് ബിഎസ് 6 എന്ന് കമ്പനി അവകാശപ്പെടുന്നു.
ട്രാവന്‍കൂര്‍ സിമന്റ്‌സിനെ ശക്തിപ്പെടുത്തുന്നു; ഒരു വര്‍ഷത്തിനകം ലാഭത്തിലെത്തിക്കും
കേരളത്തിൽ പച്ചക്കറികൾക്ക് തറവില, സർക്കാർ കർഷകർക്കൊപ്പമെന്ന് പിണറായി