ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ് ബാസ്‌ക്കറ്റിൽ സുരക്ഷാ വീഴ്ച്ച. 2 കോടിയിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ബിഗ് ബാസ്ക്കറ്റ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം ലോക്ക്ഡൌൺ സമയത്ത് നിരവധിയാളുകൾ പലചരക്ക് സാധനങ്ങളും പച്ചക്കറികളും മറ്റും വീട്ടുപടിക്കലെത്തിച്ച് നൽകിയിരുന്ന ബിഗ് ബാസ്ക്കറ്റിന്റെ സേവനത്തെ ആശ്രയിച്ചിരുന്നു.
കാർഡ് വിശദാംശങ്ങൾ
ആമസോൺ, ഫ്ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയുൾപ്പെടെ ഏതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി നിങ്ങൾ ഷോപ്പുചെയ്യുകയും ഓൺലൈൻ പേയ്‌മെന്റ് നടത്തുകയും ചെയ്യുമ്പോൾ, നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാവി ഇടപാടുകൾ തടസ്സമില്ലാത്തതാക്കാൻ വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ ശേഖരിക്കുകയും ചെയ്യും.
ചോർച്ച
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം ഉപയോക്താക്കൾ അവരുടെ ഫോൺ നമ്പറുകളും ഡെലിവറി വിലാസവും നൽകുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷ ഇന്റലിജൻസ് സ്ഥാപനമായ സൈബിളിന്റെ കണക്കനുസരിച്ച് ബിഗ് ബാസ്‌കറ്റിൽ 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ സെൻസിറ്റീവ് ഡാറ്റ അടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള ഡാറ്റാ ചോർച്ചയെക്കുറിച്ച് നമുക്കറിയാവുന്ന ചില കാര്യങ്ങൾ ഇതാ..
പരാതി നൽകി
ബിഗ് ബാസ്‌ക്കറ്റ് സുരക്ഷാ വീഴ്ച്ച അംഗീകരിച്ച് ഹാക്കർമാർക്കെതിരെ പോലീസിൽ പരാതി നൽകി. ചോർന്നേക്കാവുന്ന വിവരങ്ങൾ ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയായിരിക്കുമെന്നും ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ആയിരിക്കില്ലെന്നും ബിഗ് ബാസ്ക്കറ്റ് ഉറപ്പ് നൽകി. ക്രെഡിറ്റ് കാർഡ് നമ്പറുകൾ ഉൾപ്പെടെ ഒരു സാമ്പത്തിക ഡാറ്റകളൊന്നും തന്നെ കമ്പനി ശേഖരിക്കുന്നില്ലെന്ന് വ്യക്തമാക്കി. അതുകൊണ്ട് തന്നെ സാമ്പത്തിക ഡാറ്റ സുരക്ഷിതമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷിതം
ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, ഓർഡർ വിശദാംശങ്ങൾ, വിലാസങ്ങൾ എന്നിവ മാത്രമാണ് കമ്പനി ശേഖരിക്കുന്ന വിവരങ്ങൾ. അതിനാൽ അവ നഷ്ടപ്പെടാൻ സാധ്യതയുള്ള വിശദാംശങ്ങളാണെന്ന് കമ്പനി കൂട്ടിച്ചേർത്തു. ലംഘനം റിപ്പോർട്ട് ചെയ്ത സൈബർ-സുരക്ഷാ സ്ഥാപനമായ സൈബിൾ ഒക്ടോബർ 31 നാണ് സുരക്ഷാ വീഴ്ച്ച ആദ്യമായി കണ്ടെത്തിയത്.
സൈബിൾ കണ്ടെത്തൽ
പതിവ് ഡാർക്ക് വെബ് മോണിറ്ററിംഗിനിടെ, സൈബിളിലെ ഗവേഷണ സംഘം ബിഗ് ബാസ്‌ക്കറ്റിന്റെ ഡാറ്റാബേസ് വിൽപ്പനയ്‌ക്കായി കണ്ടെത്തി. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇതിൽ വ്യക്തികളുടെ പൂർണ്ണ പേരുകൾ, ഇമെയിൽ ഐഡികൾ, പാസ്‌വേഡ് ഹാഷുകൾ പിൻ, കോൺടാക്റ്റ് നമ്പറുകൾ (മൊബൈൽ + ഫോൺ), വിലാസങ്ങൾ, ജനനത്തീയതി, സ്ഥാനം, ലോഗിൻ, ഐപി വിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് സൈബിൾ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
സൈബർ സുരക്ഷ
സുരക്ഷാ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് നവംബർ 1 ന് സൈബിൾ ബിഗ് ബാസ്‌ക്കറ്റിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ബിഗ് ബാസ്ക്കറ്റ് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുകയും ലംഘനം വിലയിരുത്തുകയും ചെയ്തു. ഒക്ടോബറിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സെർവറുകളിലെ ഡാറ്റാ ലംഘനത്തെത്തുടർന്ന് കമ്പനിയുടെ എല്ലാ പ്ലാന്റുകളും അടച്ചിടേണ്ടി വന്നിരുന്നു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications