ഐപിഒകളിലൂടെ നഷ്ടപ്പെട്ടത് 4098 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

<p><strong>

ഐപിഒകളിലൂടെ നഷ്ടപ്പെട്ടത് 4098 കോടി
</strong>ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ(ഐപിഒ) പണം നിക്ഷേപിച്ചവര്‍ക്ക് 2011ല്‍ നഷ്ടമായത് 4098 കോടി രൂപ. ഐപിഒകള്‍ മൊത്തം സമാഹരിച്ചത് 14112 കോടി രൂപയാണ്. ഇതിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 10014 കോടി മാത്രം.<br /><br />പുറത്തിറങ്ങിയ 39 എണ്ണത്തില്‍ 30 എണ്ണവും ഇഷ്യു പ്രൈസിനു താഴെയാണ്. നിക്ഷേപകരുടെ പണത്തില്‍ 29 ശതമാനത്തിന്റെ ഇടിവാണുണ്ടായിട്ടുള്ളത്. ലിസ്റ്റ് ചെയ്ത ഓഹരികളുണ്ടാക്കിയ നഷ്ടം നികത്തണമെങ്കില്‍ നിക്ഷേപകര്‍ക്ക് ഏറെ കാലം കാത്തിരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. <br /><br />തക്ഷീല്‍ സൊലൂഷനാണ് നഷ്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍. 92 ശതമാനം ഇടിവാണുണ്ടായിട്ടുള്ളത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 185ഉം ഇപ്പോഴത്തെ വിപണി വില 12.85മാണ്.<br /><br />90 ശതമാനം നഷ്ടത്തോടെ ആര്‍ഡിബി രസായന്‍സ് തൊട്ടുപിറകിലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 93.15ഉം ഇപ്പോഴത്തെ വില 8.81 രൂപയുമാണ്. ഭാരതീയ ഗ്ലോബല്‍ ഇന്‍ഫോമീഡിയ 89 ശതമാനവും അക്രോ പെറ്റല്‍ ടെക്‌നോളജീസ് 87 ശതമാനവും ശില്‍പി കേബിള്‍സ് 69 ശതമാനവും നഷ്ടം രേഖപ്പെടുത്തി.</p>

English summary

IPO, Lost, 80 percent, 2011,ബി എസ് ഇ, എന്‍ എസ് ഇ, ടിപ്‌സ്, നിഫ്റ്റി, സ്റ്റോക്ക്, ഷെയര്‍, സെന്‍സെക്‌സ്, ഐപിഒ

Investors lost around Rs 4,098 crore in the IPO market this year because the secondary market was turbulent
Story first published: Wednesday, December 21, 2011, 11:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X