A Oneindia Venture

കാശില്ല കാര്‍ഡുണ്ട്; സൈ്വപിംഗ് മഷീന് വന്‍ ഡിമാന്‍ഡ് ,'അച്ഛാ ദിന്‍'

നോട്ട് ക്ഷാമം രൂക്ഷമായതോടെ സൈ്വപിംഗ് മഷീനുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു.

നോട്ടില്ലാത്തതുകൊണ്ട് കടകളില്‍ ആള്‍ക്കാരില്ലെങ്കിലും ചില കടകളില്‍ ഇപ്പോഴാണ് തിരക്ക് രൂക്ഷമാകുന്നത്. കാര്‍ഡുകള്‍ സ്വീകരിക്കുന്ന കടകളിലാണ് ഇപ്പോഴത്തെ തിരക്ക്. നോട്ട് ക്ഷാമം രൂക്ഷമായതോടെ സൈ്വപിംഗ് മഷീനുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു. പിഒഎസ് മഷീനുകള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം വന്‍ വര്‍ധനയാണുണ്ടായത്.

ഡിമാന്‍ഡ് വര്‍ധിച്ചതോടെ പുതിയ മഷീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ് ബാങ്കുകള്‍. ചെറുകിട കടകള്‍ മുതല്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ വരെ മഷീനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 ആര്‍ക്കൊക്കെ മഷീന്‍

ആര്‍ക്കൊക്കെ മഷീന്‍

പിഒഎസ് മഷീന് വേണ്ടി അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് ബാങ്കില്‍ കറന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം.റിസര്‍വ് ബാങ്ക് നിബന്ധനകളുണ്ടെങ്കിലും വിവിധ ബാങ്കുകള്‍ വ്യത്യസ്ത നിരക്കുകളാണു മെഷീനുകള്‍ക്ക് ഈടാക്കുന്നത്.

സ്വകാര്യ ബാങ്കുകളില്‍ വാടക

സ്വകാര്യ ബാങ്കുകളില്‍ വാടക

ലാന്‍ഡ്‌ലൈന്‍, വയര്‍ലെസ്, ഡെസ്‌ക്ടോപ്, ജിപിആര്‍എസ് പോര്‍ട്ടബിള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മഷീനുകളാണുള്ളത്. ലാന്‍ഡ്‌ലൈന്‍ മഷീനുകള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാസവാടക ഈടാക്കുന്നില്ല. കാനറ ബാങ്ക് 600 രൂപയാണ് പ്രതിമാസം ഈടാക്കുന്നത്.

 നികുതിവെട്ടിപ്പ് തടയും

നികുതിവെട്ടിപ്പ് തടയും

എല്ലാ ഇടപാടുകളും മഷീനില്‍ രേഖപ്പെടുത്തുന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് നികുതി വെട്ടിക്കാന്‍ സാധിക്കില്ല.അതുകൊണ്ടുതന്നെ സര്‍ക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പിഒഎസ് മഷീനുകള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം മഷീനുകള്‍ സ്ഥാപിക്കും.

മെഡിക്കല്‍ കോളേജിലും സൈ്വപിംഗ് മഷീന്‍

മെഡിക്കല്‍ കോളേജിലും സൈ്വപിംഗ് മഷീന്‍

1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നോട്ട് ക്ഷാമം രൂക്ഷമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മുതല്‍ പിഒഎസ് മെഷീന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X