A Oneindia Venture

ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ജനുവരി മുതല്‍ വാറ്റ് ചുമത്താന്‍ തീരുമാനം

അഞ്ച് ശതമാനം നികുതിയാവും ചുമത്തുക. ആദ്യഘട്ടത്തില്‍ നിശ്ചിത വരുമാനമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ നികുതി ഈടാക്കൂ.

യുഎഇ ഉള്‍പ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ജനുവരി മുതല്‍ മൂല്യ വര്‍ദ്ധിത നികുതി(വാറ്റ്) ചുമത്താന്‍ തീരുമാനം. അഞ്ച് ശതമാനം നികുതിയാവും ചുമത്തുക. ആദ്യഘട്ടത്തില്‍ നിശ്ചിത വരുമാനമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ നികുതി ഈടാക്കൂ. 2018 ജനുവരി ഒന്ന മുതല്‍ വാറ്റ് നിലവില്‍ വരുമെന്ന് യുഎഇ ധനമന്ത്രാലയം അറിയിച്ചു.

വാറ്റിന്റെ ആദ്യഘട്ടം

വാറ്റിന്റെ ആദ്യഘട്ടം

ഒരു ലക്ഷം ഡോളര്‍ വരുമാനമുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ വാറ്റ് നല്‍കേണ്ടത്. 1200 കോടി ദിര്‍ഹത്തിന്റെ വരുമാനമാണ് നികുതി ഇനത്തില്‍ യുഎഇ പ്രതീക്ഷിക്കുന്നത്.

 

 

വാറ്റില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍

വാറ്റില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍

വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ആരോഗ്യം, വെള്ളം, ഗതാഗതം, സാങ്കേതികം എന്നീ മേഖലകളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ മേഖലകളെ നികുതിയില്‍ നിന്നൊഴിവാക്കുന്നത് നികുതി ചോര്‍ച്ചക്ക് കാരണമാകുമെന്ന് യുഎഇ ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

 

 

എന്തുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്?

എന്തുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്?

ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാറ്റ് ചുമത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന് ലോക ബാങ്ക് ഗള്‍ഫ് രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. യുഎഇക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്‌റിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് വാറ്റ് നികുതി ചുമത്തുന്നത്.

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X