കൊച്ചി: സ്വർണവില 22000 കടന്നു. പവന് 80 രൂപ വർദ്ധിച്ച് 22120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2756 രൂപയായി.
രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും വില കൂടാൻ കാരണം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 21800 രൂപയായിരുന്നു.
അടുത്ത മാസം ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതോടെ സ്വര്‍ണത്തിന് മൂന്നുശതമാനം നികുതി ഈടാക്കാന്‍ ചരക്ക് - സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തെ ഇത് ബാധിക്കില്ല. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലാകും ഇതോടെ സ്വര്‍ണ വില കൂടുക.
സ്വര്‍ണക്കട്ടിയുടെ നികുതി ഒന്നില്‍ നിന്നും മൂന്ന് ശതമാനമാക്കുന്നതിനാലാണ് മറ്റ് സംസ്ഥാനങ്ങളിൽ സ്വർണവില കൂടുന്നത്. കേരളത്തിൽ സ്വർണാഭരണങ്ങളുടെ വിൽക്കലും വാങ്ങലുമാണ് അധികവും നടക്കുന്നത്. അതിനാൽ കേരളത്തെ വില വർദ്ധനവ് ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
malayalam.goodreturns.in