വിദേശത്തേയ്ക്ക് പറക്കുന്ന ഇന്ത്യക്കാർക്ക് ജൂലൈ ഒന്നു മുതൽ ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ച് നൽകേണ്ട. എല്ലാ അന്താരാഷ്ട്ര വിമാനത്തവളങ്ങളിലും ഇത് ബാധകമാണ്. എന്നാൽ റെയിൽ, സീപോർട്ട്, ലാൻഡ് ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് എന്നിവയിലൂടെ രാജ്യത്തുനിന്ന്
പുറപ്പെടുന്നവർ എംബാർക്കേഷൻ കാർഡ് പൂരിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ മുമ്പേ തന്നെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലഭ്യമായതിനാൽ വീണ്ടും ശേഖരിക്കേണ്ട കാര്യമില്ലെന്ന് ഇമിഗ്രേഷന്‍ വകുപ്പു ചൂണ്ടിക്കാട്ടുന്നു. വിദേശത്തേയ്ക്ക് പോകുന്നവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ സുഗമമാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം.
നിലവിൽ യാത്രക്കാർ ജനന തീയതി, പാസ്പോർട്ട് നമ്പർ, ഇന്ത്യയിലുള്ള വിലാസം, ഫ്ലൈറ്റിന്റെ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകണം. എന്നാൽ ജൂലൈ ഒന്നു മുതൽ ഇമിഗ്രേഷൻ സംബന്ധമായ നടപടികൾ യാത്രക്കാർക്ക് വളരെ വേഗത്തിൽ ചെയ്തു തീർക്കാം.