സംസ്ഥാനത്ത് തക്കാളിയുടെ വിലയില്‍ വർദ്ധനവ്. 40 മുതൽ 80 രൂപ വരെയാണ് വിവിധ ജില്ലകളിൽ ഇന്നലെ ഒരു കിലോഗ്രാം തക്കാളിയുടെ വില. രണ്ട് മാസത്തോളം ഈ നില തുടരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ ചെറുകിട കച്ചവടക്കാര്‍ തക്കാളി ഇറക്കുമതി കുറച്ചു.
കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവാണ് കേരളത്തില്‍ തക്കാളി വില ഉയരാൻ കാരണം.
കേരളത്തിന് പുറമേ കൊൽക്കത്ത, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തക്കാളിക്ക് വില വർദ്ധിച്ചിട്ടുണ്ട്. ചൂടു കൂടുതൽ മൂലമുള്ള കൃഷിനാശമാണ് ഇത്തവണ തക്കാളിയുടെ ഉത്പാദനത്തെ ബാധിച്ചതെന്നാണ് വിവരം. എന്നാൽ ചിലയിടങ്ങളിൽ മഴയും കൃഷിനാശമുണ്ടാക്കി
വിപണിയിൽ പച്ചക്കറികളുടെ വില പൊതുവെ ഉയർന്നിട്ടുണ്ട്. എന്നാൽ പെട്ടെന്ന് വില വർദ്ധനവുണ്ടായിരിക്കുന്നത് തക്കാളിക്കാണ്.
malayalam.goodreturns.in