ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽ പ്രാബല്യത്തിൽ വന്നതോടെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസം ചെലവു കുറയുമെന്ന് കേന്ദ്രം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങളും നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടിക്കു കീഴില്‍ വിദ്യാഭ്യാസം ചെലവേറിയതാവുമെന്ന റിപ്പോർട്ടുകളെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നൽകിയത്. ഉച്ചഭക്ഷണ പദ്ധതി, സ്കൂളുകളിലെ സുരക്ഷ, ശുചീകരണം തുടങ്ങിയവ നികുതിപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്കൂൾ ബാഗിനും മറ്റും വില കുറക്കുകയാണ് ചെയ്തത്. ഒരു വിദ്യാഭ്യാസ സ്ഥാപനം വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർക്ക് നൽകുന്ന സേവനത്തിന് നികുതിയില്ല. ഇവരെ സ്കൂളിൽ കൊണ്ടുവരുന്നതിനും തിരിച്ചുവിടുന്നതിനുമുള്ള ഗതാഗത സൗകര്യവും നികുതിരഹിതമാണ്.
തടവുകാരെയും ഗ്രാമപ്രദേശങ്ങളിൽ കഴിയുന്ന 65 വയസ്സ് കഴിഞ്ഞവരെയും ജി.എസ്.ടിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
malayalam.goodreturns.in