ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ 2017-18 ധനകാര്യവർഷത്തിലെ ആദ്യ പാദ കണക്കുകൾ പുറത്തുവിട്ടു. രണ്ടു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ലാഭമാണ് ഇത്തവണ ടാറ്റ നേടിയിരിക്കുന്നത്. ഡോളറുമായുള്ള രൂപയുടെ മൂല്യം ഉയർന്നതു ലാഭത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ-ജൂൺ കാലയളവിൽ അറ്റാദായം 10 ശതമാനം താഴ്ന്ന് 5,945 കോടി രൂപയിലാണ് എത്തി നിൽക്കുന്നത്. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ രൂപയുടെ മൂല്യം 0.6 ശതമാനം ഉയർന്നിരുന്നു. അതാണ് ലാഭത്തിലും വരുമാനത്തിലും പ്രതിഫലിച്ചത്.
വളർച്ചയിൽ 25.7 ശതമാനത്തിൽ കുറവുണ്ടെങ്കിലും കമ്പനിയ്ക്ക് 26-28 ശതമാനം മാർജിൻ ഗൈഡ്സ് ബാൻഡിന്റെ സേവനം ലഭിച്ചു കഴിഞ്ഞു. അടുത്ത പാദത്തിൽ കൂടുതൽ വരുമാനം നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നാണ് ടിസിഎസ്. 2017 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 385,809 പേരാണ് ഇവിടെ ആകെയുള്ള ജോലിക്കാർ. 47 രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്ന ടിസിഎസിന് ലോകത്തുടനീളം 142ൽ ഏറെ ശാഖകൾ ഉണ്ട്.
malayalam.goodreturns.in