തക്കാളിക്ക് തീവില. കിലോയ്ക്ക് 100 രൂപയാണ് ഇപ്പോഴത്തെ വില. ജൂണ്‍ ആദ്യത്തിലാണ് തക്കാളിക്ക് വില കൂടാന്‍ ആരംഭിച്ചത്. 25 രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ അന്നത്തെ വില.
കർണാടകയിൽ നിന്നു കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ഇപ്പോള്‍ തക്കാളി എത്തുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ചൂടു കൂടുതൽ മൂലമുള്ള കൃഷിനാശമാണ് ഇത്തവണ തക്കാളിയുടെ ഉത്പാദനത്തെ ബാധിച്ചതെന്നാണ് വിവരം. എന്നാൽ ചിലയിടങ്ങളിൽ മഴയും കൃഷിനാശമുണ്ടാക്കി.
എളുപ്പത്തിൽ ചീത്തയാകുന്നതിനാൽ തക്കാളി വാങ്ങിവയ്ക്കാൻ കച്ചവടക്കാരും മടിക്കുകയാണ്. ഓണത്തിന് തക്കാളിയുടെ വിലയിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
മുംബൈയില്‍ കിലോയ്ക്ക് 88 രൂപയും ചെന്നൈയില്‍ 80 രൂപയും കൊല്‍ക്കത്തയില്‍ 95 രൂപയുമാണ് തക്കാളി വില. എല്ലാക്കാലത്തും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തക്കാളിക്ക് വില കൂടാറുണ്ട്. എന്നാൽ വില ഇത്രയും കൂടിയത് ഉപഭോക്താക്കളെയും കച്ചവടക്കാരെയും ഒരു പോലെ വലച്ചിരിക്കുകയാണ്.
malayalam.goodreturns.in