ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് റിപ്പോർട്ടുകൾ. ബ്രസീലും ആസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങൾ.
ഫുഡ് ആൻറ് അഗ്രികൾച്ചറൽ ഒാർഗനൈസേഷനും ഒാർഗനൈസേഷൻ ഫോർ ഇകണോമിക് കോർപറേഷനും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യ 1.56 ദശലക്ഷം ടൺ ബീഫ് കയറ്റുമതി ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെയുള്ള ബീഫ് കയറ്റുമതിയുടെ 16 ശതമാനമാണിത്.
2016ൽ 10.95 മില്യൺ ടൺ ബീഫാണ് ലോകത്ത് മൊത്തത്തിൽ കയറ്റുമതി ചെയ്തത്. 2026 ഒാടെ ഇത് 12.43 മില്യൺ ടണ്ണായി വദ്ധിക്കുമെന്നാണ് റിപ്പോട്ടുകൾ നൽകുന്ന സൂചന.
അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യ കയറ്റുമതിയിൽ ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മ്യാൻമർ പോലുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് പോത്തുകളെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
malayalam.goodreturns.in