തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളി വിലയും കുതിച്ചുയരുന്നു. സംസ്ഥാനത്ത് നിലവിൽ 85 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി. ഇത് പ്രാദേശിക വിപണിയിലും വില ഉയരാൻ കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു.
രാജ്യത്ത് ഏറ്റവുധികം ഉള്ളി ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനം കര്‍ണാടകയ്ക്കും. എന്നാൽ മഴക്കുറവിനെത്തുടര്‍ന്ന്
ഇവിടെ ഉത്പാദനം തീരെ കുറഞ്ഞിരിക്കുയാണ്. ഇതാണ് ഉള്ളി വില ഉയരാനുള്ള പ്രധാന കാരണം. കൂടാതെ രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴയില്‍ കൃഷി നശിക്കുകയും ചെയ്തു.
വ്യാപാരികളും കർഷകരും ഉള്ളി പൂഴ്ത്തി വച്ച് കച്ചവടം നടത്തുന്നതും വില ഉയരാൻ കാരണമാണ്. ജൂൺ മുതൽ തക്കാളി വിലയും കുത്തനെ ഉയർന്നിരുന്നു. കർണാടകയിൽ നിന്നു കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം.
ചൂടു കൂടുതൽ മൂലമുള്ള കൃഷിനാശമാണ് ഇത്തവണ തക്കാളിയുടെ ഉത്പാദനത്തെ ബാധിച്ചതെന്നാണ് വിവരം. എന്നാൽ ചിലയിടങ്ങളിൽ മഴയും കൃഷിനാശമുണ്ടാക്കി.
malayalam.goodreturns.in