കടം കയറി മുങ്ങിയ എസ്സാർ ഗ്രൂപ്പ് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഏറ്റവും വലിയ ബിസിനസ് വിറ്റു. പെട്രോളിയം റിഫൈനറിയും റീട്ടെയിൽ പമ്പുകളും തുറമുഖവും വൈദ്യുതി നിലയവുമാണ് എസ്സാർ ഗ്രൂപ്പ് വിറ്റത്.
റഷ്യയുടെ റോസ്നെഫ്റ്റ് എന്ന എണ്ണക്കമ്പനിയും ഒരു നിക്ഷേപക സഖ്യവും ചേർന്നാണ് എസ്സാർ ഓയിലും അനുബന്ധ കമ്പനികളും വാങ്ങിയത്. 1290 കോടി ഡോളറി (82,750 കോടി രൂപ)നാണ് ഇവർ കമ്പനി വാങ്ങിയത്.
റഷ്യൻ കമ്പനിക്ക് 49.13 ശതമാനം ഓഹരിയാണ് ഉള്ളത്. ഹോളണ്ടിലെ ഉത്പന്ന വ്യാപാര കമ്പനി ട്രഫിഗുരയും റഷ്യൻ നിക്ഷേപനിധി യുണൈറ്റഡ് കാപ്പിറ്റൽ പാർട്നേഴ്സും ചേർന്ന് 49.13 ശതമാനം വാങ്ങും. ശേഷിക്കുന്ന 1.76 ശതമാനം ചില്ലറ ഓഹരിയുടമകളുടേതാണ്.
തുകയിൽ 70,000 കോടി രൂപ ഗ്രൂപ്പിന്റെ കടം തീർക്കാൻ ചെലവിടുമെന്ന് എസ്സാർ ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് റുയിയ പറഞ്ഞു. ഇതിൽ 4000 കോടി ഇന്ത്യയിലെ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നൽകും.
malayalam.goodreturns.in