രാജ്യത്ത് സ്വര്‍ണവില കുതിക്കുന്നു. ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 30,600 (10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 22,320 രൂപയാണ് കേരളത്തില്‍.
ഈ വര്‍ഷം തുടക്കത്തില്‍ 28,000 രൂപയായിരുന്നു വില. രാജ്യത്തെ ജ്വല്ലറികള്‍ സ്വര്‍ണം കാര്യമായി വാങ്ങിയതാണ് വിലവര്‍ധനയ്ക്കുള്ള ഒരു കാരണം. ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്. ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണിത്.
ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.
സർക്കാരിന്റെ പുതിയ വിജ്ഞാപനമനുസരിച്ച് രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങുന്നവർ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. നിലവിൽ രണ്ട് ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്ക് സ്വർണം വാങ്ങിയാൽ പാൻ കാർഡ് നിർബന്ധമാണ്. പുതിയ ചട്ടപ്രകാരം സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും വ്യാപാരികള്‍ തിരിച്ചറിയല്‍ രേഖ വാങ്ങി തുടങ്ങിയിട്ടുണ്ട്.
malayalam.goodreturns.in