കുവൈത്ത് എയർവെയ്സിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 12,000ത്തിൽ നിന്ന് 90,000 ആയി ഉയർത്തുമെന്ന് സാമൂഹികകാര്യ-തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിന് ആനുപാതികമല്ല നിലവിലുള്ള സീറ്റുകളുടെ എണ്ണം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വർദ്ധനവ്.
2017ലാണ് ഇന്ത്യയിലേക്ക് 12,000 പ്രതിവാര സീറ്റുകൾ അനുവദിച്ചതെങ്കിലും ഇത് രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ സർക്കാറിനുള്ള പ്രതിബദ്ധത മന്ത്രി ഇന്ത്യൻ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.
മാനവ വിഭവശേഷി പൊതു അതോറിറ്റിയുടെ വിവിധ വിഭാഗങ്ങളുമായും മറ്റു ബന്ധപ്പെട്ട യൂണിറ്റുകളുമായും ചേർന്ന് ഇതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഫീൽഡ് പരിശോധനയിലൂടെയും അതത് രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചും തൊഴിലാളികളുടെ കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ട്. ഒമ്പതു ലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികൾ കുവൈത്തി നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.